ചട്ടഞ്ചാൽ ടർഫ് കോർട്ടുമായി ബന്ധപ്പെട്ടുള്ള വിവാദത്തിന് കാരണം ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റിന്റെ കാര്യങ്ങൾ വളച്ചൊടിക്കൽ; ബേബി ബാലകൃഷ്ണൻ

ചട്ടഞ്ചാൽ ടർഫ് കോർട്ടുമായി ബന്ധപ്പെട്ടുള്ള വിവാദത്തിന് കാരണം ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റിന്റെ കാര്യങ്ങൾ വളച്ചൊടിക്കൽ; ബേബി ബാലകൃഷ്ണൻ

ചട്ടഞ്ചാൽ ടർഫ് കോർട്ടുമായി ബന്ധപ്പെട്ടുള്ള വിവാദത്തിന് കാരണം ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റിന്റെ കാര്യങ്ങൾ വളച്ചൊടിക്കൽ; ബേബി ബാലകൃഷ്ണൻ

 


കാസർകോട് ജില്ലാ പഞ്ചായത്ത് 2021 ഫെബ്രുവരി മാസത്തിൽ പ്രഖ്യാപിച്ച ബഡ്ജറ്റിലാണ് വൈസ് പ്രസിഡന്റായ ഷാനവാസ് പാദൂർ ജില്ലയിൽ 5 വർഷം കൊണ്ട് 10 ഓളം ടർഫ് കോർട്ടുകൾ നിർമ്മിക്കാൻ തീരുമാനിച്ചത്. അതിന്റെ ആദ്യപടിയെന്ന നിലയ്ക്ക് മടിക്കൈ, ചെങ്കള ഡിവിഷനുകളിൽ അനുയോജ്യമായ സ്ഥലത്ത് ആരംഭിക്കാനായിരുന്നു തീരുമാനം. 
സംസ്ഥാന സർക്കാരിന്റെ, പൊതു ഇടങ്ങൾ കൂടുതൽ സൃഷ്ടിക്കണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പഞ്ചായത്ത് ഈ ഒരു പദ്ധതിയുമായി മുന്നോട്ടു പോയത്.
അതിന്റെ അടിസ്ഥാനത്തിൽ നിയമക്കുരുക്കിൽപ്പെട്ട വാഹനങ്ങൾ കൂട്ടിയിട്ട 
ചട്ടഞ്ചാൽ ടൗണിലെ റവന്യൂഭൂമി ഉപയോഗിച്ച് നല്ലൊരു ടർഫ് കോർട്ട് പണിയാനായിരുന്നു ഉദ്ധേശിച്ചത്. എന്നാൽ ആ സ്ഥലത്ത് ഒരു ഗാന്ധി പാർക്ക് നിർമ്മിക്കാൻ ആലോചിക്കുന്നുവെന്ന് അന്നത്തെ കളക്ടർ ഡോ: സജിത് ബാബു അറിയിക്കുകയുണ്ടായി.
അങ്ങനെയുള്ള സാഹചര്യത്തിലാണ് ചെമ്മനാട് പഞ്ചായത്തിന്റെ കൈവശമുള്ള ഒന്നര
ഏക്കർ സ്ഥലത്തു നിന്നും ജില്ലാ പഞ്ചായത്ത് 50 സെന്റ് സ്ഥലം ലീസായി ആവശ്യപ്പെട്ടത്. ബാക്കി ഒരു ഏക്കർ സ്ഥലത്ത് അവർക്ക് ചിൽഡ്രൻസ് പാർക്കും മറ്റും പണിയാം. അങ്ങനെ ടർഫ് കോർട്ടും പാർക്കും മറ്റും ഒന്നിച്ച് അവിടെ വരുകയാണെങ്കിൽ ആ ഒരു പ്രദേശത്തിൻ്റെ മുഖഛായ തന്നെ മാറ്റാൻ കഴിയുമായിരുന്നു. ഇത്രയും വികസന സാധ്യതയുള്ള സ്ഥലം വിട്ടു നൽകാതെ ആവശ്യമില്ലാതെയുള്ള പിടിവാശി വികസനത്തിനും, ജനപ്രതിനിധികൾക്കും ഭൂഷണമല്ല. ടർഫ് കോർട്ട് പണിയുമ്പോൾ അത് യുവാക്കൾക്കും കായികപ്രേമികൾക്കും മാത്രമേ ഉപകാരപ്രദമവുകയുള്ളൂ, എന്നാൽ കളക്ടർ പറഞ്ഞത് പോലെ ഗാന്ധി പാർക്ക് വയോജനങ്ങളെയും കുട്ടികളെയുമടക്കം ഉൾക്കൊള്ളുന്നതുകൊണ്ട് അതിന് മുൻഗണന കൊടുക്കാമെന്നാണ് ജില്ലാ പഞ്ചായത്ത് ആലോചിച്ചത്. അതുകൊണ്ടുതന്നെയാണ് കാലങ്ങളായി വെറുതെ കിടന്നിരുന്ന ചെമ്മനാട് പഞ്ചായത്തിന്റെ കൈവശമുള്ള ലൈഫ് ഫ്ലാറ്റ് സമുച്‌ഛയത്തിന് എതിർവശത്തുള്ള സ്ഥലം ആവശ്യപ്പെട്ട് കൊണ്ട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെമ്മനാട് പഞ്ചായത്തിനെ സമീപിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസ്തുത വിവരം ജൂൺ മാസത്തിൽ തന്നെ 2 തവണ കത്ത് മുഖേനയും ആവശ്യപ്പെട്ടു. അതിനു മറുപടിയായി ചെമ്മനാട് പഞ്ചായത്ത് 24 /08 /2021 നാണു ജില്ലാ പഞ്ചായത്തിലേക്ക് കത്തയയ്ക്കുന്നത്. 
രണ്ടുമൂന്നു ദിവസം അവധി ആയതിനാൽ 31/08/2021 നാണ് കത്ത് ശ്രദ്ധയിൽപ്പെടുന്നത്. വൈസ് പ്രസിഡണ്ട് സ്ഥലത്തില്ലാത്തതിനാലും ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിധിയിൽ വരുന്നതിനാലും കത്ത് ഉചിത തീരുമാനം കൈക്കൊള്ളാൻ സ്റ്റാൻഡിങ് കമ്മിറ്റിക്ക് 01/09/2021 ന് ഫോർവേർഡ് ചെയ്തിട്ടുണ്ട്. 10/09/2021 വരെയാണ് ജില്ലാ പഞ്ചായത്ത് പ്ലാൻ റിവൈസ് ചെയ്യാൻ സമയം ഉള്ളത്. എന്നതിനാൽ പെട്ടെന്ന് എസ്റ്റിമേറ്റ് തയ്യാറാക്കി പദ്ധതി സമർപ്പിക്കേണ്ടതുണ്ട്. ആയതു കൊണ്ട് ജില്ല പഞ്ചായത്ത് അനുയോജ്യമായ സ്ഥലം കണ്ടെത്തി ടർഫ് കോർട്ട് യാഥാർത്ഥ്യമാക്കും. ഇതിന് എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് 
കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ പറഞ്ഞു.

0 Response to "ചട്ടഞ്ചാൽ ടർഫ് കോർട്ടുമായി ബന്ധപ്പെട്ടുള്ള വിവാദത്തിന് കാരണം ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റിന്റെ കാര്യങ്ങൾ വളച്ചൊടിക്കൽ; ബേബി ബാലകൃഷ്ണൻ"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3