ഹരിതയില്‍ പ്രതിഷേധം തുടരുന്നു; കാസര്‍കോട്, വയനാട് ജില്ല പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും രാജിവെച്ചു

ഹരിതയില്‍ പ്രതിഷേധം തുടരുന്നു; കാസര്‍കോട്, വയനാട് ജില്ല പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും രാജിവെച്ചു

ഹരിതയില്‍ പ്രതിഷേധം തുടരുന്നു; കാസര്‍കോട്, വയനാട് ജില്ല പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും രാജിവെച്ചു


 
മലപ്പുറം: ഹരിതയുടെ പുതിയ സംസ്ഥാന കമ്മിറ്റിയെ മുസ്ലിം ലീഗ് നേതൃത്വം പ്രഖ്യാപിച്ചതോടെ പ്രതിഷേധം കത്തുന്നു.
സംസ്ഥാന കമ്മിറ്റി മുസ്‌ലിം ലീഗ് നേതൃത്വം പിരിച്ചുവിടുകയും പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച്‌ കാസര്‍കോട്, വയനാട് ജില്ലാ പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും രാജിവെച്ചു. 
കാസര്‍കോട് ജില്ല പ്രസിഡന്റ് സാലിസ അബ്ദുല്ല, ജനറല്‍ സെക്രട്ടറി ഷര്‍മിന മുഷ്രിഫ, വയനാട് ജില്ല പ്രസിഡന്റ് ഫാത്തിമ ഷാദിന്‍, ജനറല്‍ സെക്രട്ടറി ഫാത്തിമ ഹിബ എന്നിവരാണ് എം.എസ്.എഫ് നേതൃത്വത്തിന് രാജിനല്‍കിയത്. 
എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ് നവാസിനെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ ലൈംഗിക അധിക്ഷേപ പരാതി പിന്‍വലിക്കാത്തതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്ബാണ് ലീഗ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത്. ഇതിന് പിന്നാലെ ഞായറാഴ്ച പുതിയ കമ്മിറ്റിയെ ലീഗ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം കടുപ്പിച്ച്‌ ഭാരവാഹികളുടെ രാജിപ്രഖ്യാപനം. 
പുതിയതായി പ്രഖ്യാപിച്ച മറ്റ് സംസ്ഥാന ഭാരവാഹികളും സമീപകാല ഹരിത വിവാദങ്ങളില്‍ പൂര്‍ണമായും ലീഗ് നേതൃത്വത്തോടൊപ്പം നിന്നവരാണ്. എന്നാല്‍ ഹരിത കമ്മിറ്റി പുനഃസംഘടനയില്‍ എംഎസ്‌എഫ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ അസംതൃപ്തി പ്രകടപ്പിച്ചു. 
സഹനേതാക്കളില്‍ നിന്നുണ്ടായ അധിക്ഷേപങ്ങള്‍ക്കെതിരെ പരാതിപ്പെടുകയും നീതിക്ക് വേണ്ടി ശബ്ദിക്കുകയും ചെയ്ത കമ്മിറ്റിയെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച്‌ തികഞ്ഞ ബോധ്യത്തോടെ സ്ഥാനമൊഴിയുന്നതായി സാലിസ കത്തില്‍ പറയുന്നു. നീതിക്കായുള്ള പോരാട്ടത്തോട് ഐക്യപ്പെടുന്നുവെന്നും ജില്ല പ്രസിഡന്റായി തുടരാന്‍ മാനസിക ബുദ്ധിമുട്ടുകളുണ്ടെന്നും ഷാദിനും വ്യക്തമാക്കി. 
എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ വനിതാ കമീഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഹരിത സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ടത്. പുതിയ കമ്മിറ്റിയുടെ പ്രസിഡന്റായി ആയിശ ബാനുവിനെയും ജനറല്‍ സെക്രട്ടറിയായി റുമൈസ റഫീഖിനെയും തെരഞ്ഞെടുത്തിട്ടുണ്ട്. പിരിച്ചുവിട്ട 10 അംഗ കമ്മിറ്റിക്ക് പകരം ഒമ്ബത് അംഗ കമ്മിറ്റിയെയാണ് ഞായറാഴ്ച പ്രഖ്യാപിച്ചത്. 
പിരിച്ചുവിട്ട കമ്മിറ്റിയിലെ ട്രഷററായിരുന്നു ആയിഷ ബാനു. കഴിഞ്ഞ കമ്മിറ്റിയില്‍ ഭാരവാഹി ആയിരുന്നെങ്കിലും എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ് നവാസിനെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ ഒപ്പുവക്കാതെ മാറിനിന്നിരുന്ന ആളായിരുന്നു ആയിഷ ബാനു. 
എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഓഫിസിലെ യോഗത്തിനിടെ പോഷകസംഘടനയായ ഹരിതയിലെ നേതാക്കളോട് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ലൈംഗിക പരാമര്‍ശം നടത്തിയെന്ന് കാണിച്ച്‌ പത്തോളം പേര്‍ വനിതാ കമീഷന് പരാതി നല്‍കുകയായിരുന്നു. ഫോണിലൂടെ അസഭ്യവാക്കുകള്‍ പറഞ്ഞതായി എം.എസ്.എഫ് മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബിനെതിരെയും പരാതിയുണ്ട്. 
എം.എസ്.എഫിന്റെയും ഹരിതയുടെയും ഭാരവാഹികളെ വിളിച്ചുവരുത്തി മുസ്‌ലിം ലീഗ് നേതൃത്വം ചര്‍ച്ച നടത്തുകയും ഖേദം പ്രകടിപ്പിക്കാന്‍ എം.എസ്.എഫിനും വനിത കമീഷനിലെ പരാതി പിന്‍വലിക്കാന്‍ ഹരിത ഭാരവാഹികള്‍ക്കും നിര്‍ദ്ദേശം നല്‍കി. എന്നാല്‍, ഹരിത പരാതി പിന്‍വലിച്ചില്ല. തുടര്‍ന്ന്, കടുത്ത അച്ചടക്ക ലംഘനത്തിന്റെ പേരില്‍ എന്ന് വ്യക്തമാക്കി ഹരിത സംസ്ഥാന കമ്മിറ്റി മുസ്‌ലിം ലീഗ് നേതൃത്വം പിരിച്ചുവിട്ടു. മുഫീദ തസ്‌നി പ്രസിഡന്റും നജ്മ തബ്ഷീറ ജനറല്‍ സെക്രട്ടറിയുമായ സംസ്ഥാന കമ്മിറ്റിയാണ് പിരിച്ചുവിട്ടത്

0 Response to "ഹരിതയില്‍ പ്രതിഷേധം തുടരുന്നു; കാസര്‍കോട്, വയനാട് ജില്ല പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും രാജിവെച്ചു "

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3