വാരിയം കുന്നന്‍' മികവോടെ പുറത്തിറക്കുമെന്നും സിനിമക്ക് രണ്ട് ഭാഗങ്ങളുണ്ടാകുമെന്ന വിശദീകരണവുമായി നിര്‍മാതാക്കളായ കോമ്പസ് മൂവീസ്‍. പ്രൊജക്ടില്‍ നിന്നും സംവിധായകന്‍ ആഷിഖ് അബുവും നടന്‍ പൃഥ്വിരാജും പിന്‍മാറിയതിനെ തുടർന്ന് സിനിമ മുടങ്ങിപ്പോകുമെന്ന രീതിയിൽ പ്രചാരണം നടന്നിരുന്നു. തുടർന്നാണ് നിർമാതാവായ സിക്കന്തർ വിശദീകരണക്കുറിപ്പുമായി രംഗത്ത് വന്നത്.
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും മലബാര്‍ വിപ്ലവത്തിന്‍റെയും ബൃഹത്തായ ചരിത്രം നീതിയുക്തമായും അതര്‍ഹിക്കുന്ന സൗന്ദര്യത്തോടെയും അവതരിപ്പിക്കുന്നതിനായി സിനിമ രണ്ടു ഭാഗങ്ങളിലായി പുറത്തിറക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും കോമ്പസ് മൂവീസ് എം.ഡി സിക്കന്തര്‍ അറിയിച്ചു.
ചില ദൗർഭാഗ്യകരമായ സാഹചര്യങ്ങളാൽ, പ്രഖ്യാപിക്കപ്പെട്ട പ്രൊജക്റ്റിൽ നിന്നും ആഷിഖ് അബുവിനും പൃഥ്വിരാജ് സുകുമാരനും മാറി നിൽക്കേണ്ടതായി വന്നു. എന്നാൽ ഇപ്പോൾ അതുമായി ബന്ധപ്പെട്ട വാർത്തകളും ഊഹാപോഹങ്ങളും മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന സാഹചര്യത്തിൽ സിനിമയുടെ ഭാവിയെ സംബന്ധിച്ചആശങ്കകളെ ദൂരീകരിക്കാനാണ് പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് അധിനിവേശത്തിനും ജാതീയതയിലൂന്നിയ ജന്മിത്താധിപത്യത്തിനുമെതിരെ പോരാടി ഒരു സ്വതന്ത്രരാഷ്ട്രം സ്ഥാപിച്ച വിപ്ലവത്തിന്റെ കഥയാണ് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം. സിനിമയുടെ പിന്നണിപ്രവർത്തനങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണ്. അണിയറപ്രവർത്തകരെപ്പറ്റിയും നടീനടന്മാരെക്കുറിച്ചുമുള്ള പരിഷ്കരിച്ച വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
0 Response to "വാരിയംകുന്നൻ മികവോടെ പുറത്തിറക്കും; രണ്ടു ഭാഗങ്ങളുണ്ടാകുമെന്ന് നിർമാതാവ്"
Post a Comment