ദേവീമടത്തിന് സമീപത്തെ ചന്ദ്രഹാസ-വനജാക്ഷി
ദമ്പതിമാരുടെ മകൾ സ്നേഹ (17)യുടെ
ആത്മഹത്യയുമായി ബന്ധപ്പെട്ട് സഹപാഠിയും
സുഹൃത്തുമായ കർണാടക സ്വദേശിയെ കുമ്പള
പോലീസ് ചോദ്യംചെയ്തു. വിദ്യാർഥിനിയുടെ
ആത്മഹത്യാക്കുറിപ്പിൽ സഹപാഠിയെക്കുറിച്ചും
ബീജാപുരിലെ മറ്റൊരു യുവാവിനെക്കുറിച്ചും
പരാമർശങ്ങളുണ്ടായിരുന്നു. ഇദ്ദേഹത്തെ
കണ്ടെത്താനുള്ള ശ്രമത്തിലാണ് കുമ്പള പോലീസ്.
സഹപാഠിയുടെ ഫോൺവിളികളെക്കുറിച്ചും വാട്ട്സാപ്പ്
സന്ദേശങ്ങളെക്കുറിച്ചും അന്വേഷിച്ചതായി പോലീസ്
പറഞ്ഞു. പിന്നീട് പോലീസ് വിദ്യാർഥിയെ വിട്ടയച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു മംഗളൂരുവിലെ
സ്വകാര്യ കോളേജ് വിദ്യാർഥിനിയായ സ്നേഹയെ
കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ
കണ്ടെത്തിയത്.
0 Response to "സ്നേഹയുടെ ആത്മഹത്യ: സഹപാഠിയെ ചോദ്യം ചെയ്തു"
Post a Comment